ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാക്കിസ്ഥാൻ നീട്ടി. ഈമാസം 24ന് അവസാനിക്കേണ്ടിയിരുന്ന നിയന്ത്രണം മേയ് 24 വരെയാണു നീട്ടിയത്.
കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളായതോടെ ഇരുരാജ്യങ്ങളുടെയും വിമാനക്കന്പനികൾക്കു വ്യോമപാതകൾ പരസ്പരം വിലക്കിയിരുന്നു. വിലക്ക് ഇരുരാജ്യങ്ങളും നീട്ടിക്കൊണ്ടുപോകുകയാണ്.
2025 ഏപ്രിൽ 24 മുതൽ പരസ്പരം ഏർപ്പെടുത്തിയ വ്യോമപാത നിരോധനംമൂലം വിമാനക്കന്പനികൾക്കു കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.